Thursday, 2 November 2023

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു; യൂണിറ്റിന് 20 പൈസയുടെ വര്‍ധന*

 

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവിറങ്ങി. യൂണിറ്റിന് 20 പൈസ വര്‍ധിപ്പിച്ചുകൊണ്ടുള്ളതാണ് റഗുലേറ്ററി കമ്മീഷന്‍ ഇറക്കിയ ഉത്തരവ്. 40 യൂണിറ്റ് വരെ ഉപയോഗമുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല.

നിരക്ക് വര്‍ധനയോടെ 531 കോടി രൂപയുടെ അധിക വരുമാനം കെഎസ്ഇബിക്ക് ലഭിക്കും. പുതിയ നിരക്ക് 2024 ജൂണ്‍ 30 വരെയാണ് ഉണ്ടാകുക. 50 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 10 രൂപ അധികം നല്‍കേണ്ടി വരും. 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ 20 രൂപ അധികം നല്‍കേണ്ടി വരും.താരിഫ് വര്‍ധന ഏപ്രിലില്‍ പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. എന്നാല്‍ ഹൈക്കോടതിയിലെ കേസും സര്‍ക്കാര്‍ നിലപാടും മൂലം 

ഒറ്റയ്ക്കുള്ളപ്പോൾ എങ്ങനെ ഹൃദയാഘാതം അതിജീവിക്കാം?*


പ്രിയപ്പെട്ടവരേ, ദയവ് ചെയ്ത് ഇത് വായിക്കൂ

1.ഇപ്പോൾ ഏകദേശംവൈകുന്നേരം7.25 ആയെന്നുംപതിവില്ലാത്ത വിധം ജോലിത്തിരക്കുണ്ടായിരുന്ന ഒരു ദിവസം ഒറ്റയ്ക്ക് വീട്ടിലേയ്ക്ക് മടങ്ങുകയാണെന്നും സങ്കൽപ്പിക്കുക.

2.നിങ്ങൾ യഥാർത്ഥത്തിൽ വളരെയധികം ക്ഷീണിതനും നിരാശനുമായി ആകെ താറുമാറായിരിക്കുകയാണ്

3.പെട്ടെന്ന് ഒരു കലശലായ വേദന നെഞ്ചിൽ നിന്ന് കൈകളിൽ പടർന്നു താടി വരെയെത്തുന്നതായി അനുഭവപ്പെടുകയും ചെയ്യുന്നു.തൊട്ടടുത്തുള്ള ആശുപത്രിയിലേയ്ക്ക് ഏകദേശം ഇനിയും 5 കി മി ദൂരമുണ്ട്...

4.നിർഭാഗ്യവശാൽ അവിടെ വരെയെത്താൻ കഴിയുമോയെന്ന് നിങ്ങൾക്കുറപ്പില്ല

5.CPR-cardiopulmonary resuscitation(ഹൃദയശ്വാസകോശ പുനരുജ്ജീവനം)ൽ നിങ്ങൾ പരിശീലനം ലഭിച്ചയാളാണ് പക്ഷേ നിങ്ങളെ അതഭ്യസിച്ചയാൾ അത് നിങ്ങളിൽ സ്വയം എങ്ങനെ പ്രാവർത്തികമാക്കാം എന്നുള്ളത് പഠിപ്പിച്ചു തന്നിരുന്നില്ല

6.ഒറ്റയ്ക്കുള്ളപ്പോൾ എങ്ങനെ ഹൃദയാഘാതം അതിജീവിക്കാം?

കാരണം ഹൃദയാഘാതമുണ്ടാകുമ്പോൾ പലരുംപരസഹായം ലഭിക്കാൻ സാധ്യതയില്ലാത്ത വിധം ഒറ്റയ്ക്കായിരിക്കും.അസാധാരണമായി മിടിക്കുന്ന ഹൃദയവും ക്ഷയിച്ചുകൊണ്ടിരിക്കുന്ന ബോധത്തിനുമിടയിൽ പുനരുജ്ജീവനത്തിന് ഏകദേശം പത്ത് സെക്കണ്ട് കിട്ടാനേ സാധ്യതയുള്ളൂ

7.എന്നാൽ ഇവർക്ക് സ്വയം ചെയ്യാൻ കഴിയുന്ന ഒരു കാര്യം തുടർച്ചയായി ശക്തമായി ചുമയ്ക്കുകയെന്നുളളത്.ഓരോ ചുമയ്ക്ക് മുന്പും ദീർഘശ്വാസംഎടുക്കുകയും,നെഞ്ചിൽ നിന്ന് കഫം ഉണ്ടാവുന്ന തരത്തിൽ ദീർഘവും ശക്തവും ആയിരിക്കുകയും വേണം

ശ്വസനവും ചുമയുംരണ്ട് സെക്കണ്ട് ഇടവിട്ട്‌ മുടങ്ങാതെ പരസഹായം ലഭിക്കുന്നത് വരെയോ ഹൃദയം സാധാരണ നിലയിൽ മിടിക്കുന്നു എന്ന് തോന്നുന്നത് വരെയോ മുടക്കമില്ലാതെ തുടരേണ്ടതാണ്

8.ദീർഘശ്വസനം ശ്വാസകോശത്തിലേയ്ക്ക് ഓക്സിജൻ പ്രവാഹിപ്പിക്കുകയും,ചുമമൂലംഹൃദയം അമരുകയുംഅത് വഴി രക്തചംക്രമണം നിലനിർത്തുകയും ചെയ്യുന്നു.ഹൃദയത്തിലെ ഈ സമ്മർദം അതിനെ പൂർവസ്ഥിതി കൈ വരിക്കാൻ സഹായിക്കും.ഇപ്പ്രകാരം ഹൃദയാഘാതരോഗികൾ ബോധം നഷ്ടമാകാതെ ആശുപത്രിയിൽ എത്തിച്ചേരാൻ കഴിയും

9.നിങ്ങളാൽ കഴിയുന്നവരോടൊക്കെ ഇതേ കുറിച്ച് പറയുക.അത് പലരുടെയും ജീവൻ രക്ഷിക്കാൻ ഇടയാക്കും.

10.ഒരു ഹൃദ്രോഗവിദഗ്ധൻ പറയുന്നതെന്തെന്നാൽ ഈ പോസ്റ്റ്‌ കാണുന്ന എല്ലാവരും അത് ഷെയര്‍ ചെയ്യുകയാണെങ്കിൽ മറ്റുള്ളവര്‍ കൂടി ഇത് കാണുകയും ചെയ്യും . ഉറപ്പാണ് നമുക്ക് ഒരു ജീവനെങ്കിലും രക്ഷിക്കാൻ കഴിയുമെന്നുളളത്.

11.ഫലിതങ്ങൾ അയക്കുന്നതിനെക്കാൾ ദയവു ചെയ്ത് ഇത് അയച്ച് ഒരു വിലപ്പെട്ട ജീവൻ രക്ഷിക്കുക

12.ഈ മെസേജ് കറങ്ങിത്തിരിഞ്ഞ് ഒന്നിലേറെ പ്രാവശ്യം നിങ്ങളിലെയ്ക്ക് തന്നെ എത്തുന്നെങ്കിൽ ദയവു ചെയ്ത് ദേഷ്യം തോന്നരുത്.നിങ്ങളുടെ നന്മയുദ്ദേശിക്കുന്ന,നിങ്ങൾക്ക് ഹൃദയാഘാതത്തിൽ നിന്ന് എങ്ങനെ രക്ഷനേടാം എന്ന് വീണ്ടും വീണ്ടുംഓർമിപ്പിക്കുന്ന സുഹൃത്തുക്കൾ ഉള്ളതിൽ സന്തോഷിക്കുകയും അഭിമാനിക്കുകയുമാണ് വേണ്ടിയത്.

Saturday, 21 October 2023

NLP Psychology!!

 *എന്താണ്  DCA ഫാർമുല ...?*

ജീവിതത്തിൽ നാം വരുത്തുന്ന ചില മാറ്റങ്ങളിലൂടെ എന്നെന്നും സന്തോഷമായിരിക്കാൻ കഴിയുമെന്നാണ് *NLP Psychology* പറയുന്നത്. 

അതിനുള്ള ഒരു ടെക്നിക്കാണ് 

*ഡി.സി. എ ഫോർമുല* 

അഥവാ 

*ഡിലീറ്റ്,  ചേഞ്ച് ആന്റ് ആഡ് ടെക്നിക്* 

*D* എന്നത് ഡിലീറ്റ് അഥവാ ഒഴിവാക്കുക എന്നതിന്റെ ചുരുക്കമാണ്. 

ആവശ്യമില്ലാത്ത ചിന്തകളും സ്വഭാവങ്ങളും ശീലങ്ങളും ഒഴിവാക്കുകയാണ് ഇന്നിന്റെ മനോഹാരിതയിൽ സന്തോഷമായി ജീവിക്കുവാനുള്ള ആദ്യ പടി. 

അനാവശ്യമായ ബന്ധങ്ങളും സ്വഭാവങ്ങളും പലപ്പോഴും സമയം നഷ്ടപ്പെടുത്തുവാനും ജീവിതം പ്രയാസകരമാക്കുവാനുമാണ് കാരണമാകുക. 

അത്തരം സ്വഭാവങ്ങളും ശീലങ്ങളും എന്നെന്നേക്കുമായി ഒഴിവാക്കുന്നതിലൂടെ മനസ് ശാന്തമാവുകയും ശക്തമാവുകയും ചെയ്യും. 

അസ്വസ്ഥകളില്ലാതെ സമാധാനപരമായി ജീവിക്കാനുള്ള വഴി തുറക്കുന്ന നടപടിയാണിത്.

*C* എന്നത് ചേഞ്ച് അഥവാ മാറ്റുക എന്നതിനെ സൂചിപ്പിക്കുന്നു. 

ജീവിതത്തിൽ പുരോഗതി വേണമെങ്കിൽ മാറ്റം അനിവാര്യമാണ്. 

നമ്മുടെ പ്രവർത്തനങ്ങളും ശൈലികളും സ്വഭാവങ്ങളും ആവശ്യമായ മാറ്റങ്ങൾക്ക് വിധേയമാകുമ്പോൾ സന്തോഷം സാധ്യമാകുന്നു. 

മാനസിക നിലയും ചിന്താഗതിയും ക്രിയാത്മകമായി മാറ്റുന്നതിലൂടെ വിജയപാതയിലെ മുന്നേറ്റം അനായാസമാകും. 

ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് ജീവിതത്തിന് അർഥതലങ്ങൾ നൽകും.

*A* എന്നത് ആഡ് എന്നതിനെ സൂചിപ്പിക്കുന്നു. 

എന്തൊക്കെ കാര്യങ്ങളാണ് ജീവിതത്തിൽ ആവശ്യമുള്ളതെങ്കിൽ അത് കൂട്ടി ചേർക്കുക. 

ഇനി എന്തെങ്കിലും വിഷയങ്ങളിൽ പരിവർത്തനമോ മോഡിഫിക്കേഷനോ ആണ് വേണ്ടതെങ്കിൽ അത് ചെയ്യുക.

*ഈ മൂന്ന് കാര്യങ്ങൾ പരിശീലിക്കുവാൻ തയ്യാറായാൽ മിക്ക കേസുകളിലും വമ്പിച്ച മാറ്റമുണ്ടാകുമെന്നാണ് NLP തെളിയിക്കുന്നത്*.

സ്വന്തം ആഗ്രഹത്തിനനുസരിച്ച്, സന്തോഷത്തിന് അനുസരിച്ച്, സ്വയം പരിഗണിച്ച് ജീവിക്കുകയെന്നത് ഏറെ പ്രധാനമാണ്. 

നാം പൂർണസന്തോഷവാന്മാരാണെങ്കിൽ മാത്രമേ നമുക്ക് മറ്റുള്ളവരെ സന്തോഷിപ്പിക്കാനാവുകയുള്ളൂ.

മനസിന് സന്തോഷം നൽകുന്ന കാര്യങ്ങൾ മാത്രം പ്രവർത്തിക്കുകയും അവക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുമ്പോൾ സന്തോഷം സമൂഹത്തിന്റെ അവിഭാജ്യ ഘടകമാകും. 

ജീവിതത്തിലെ ഇല്ലായ്മകളെ കുറിച്ച് വേവലാതിപ്പെടാതെ, അനുഭവിച്ചാസ്വദിച്ചുകൊണ്ടിരിക്കുന്ന *അനുഗ്രഹങ്ങളെ തിരിച്ചറിയുക.* 

അപ്പോൾ പരിഭവങ്ങൾക്ക് പകരം മനസിൽ കൃതജ്ഞത നിറയുകയും ജീവിതം സന്തോഷകരമാവുകയും ചെയ്യും. 

മാത്രമല്ല ഇത് നൽകുന്ന *പോസിറ്റീവ് എനർജി* ജീവിതത്തിൽ വലിയ നേട്ടങ്ങൾക്ക് കാരണമാവുകയും ചെയ്യും. 

നല്ല കാര്യങ്ങളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക, അപരാധം ചെയ്തവരോട് ക്ഷമിക്കുകയും മാപ്പുകൊടുക്കുകയും ചെയ്യുക, നിരുപാധിക സ്നേഹത്തോടെ സഹജീവികളോടും പ്രകൃതിയോടും സഹവസിക്കുക, ഗുണകാംക്ഷയോടെ അബദ്ധങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ തിരുത്തി മുന്നോട്ടുപോവുക എന്നിവയാണ് ഇന്നിന്റെ സൗരഭ്യം നിലനിർത്തുവാൻ അത്യാവശ്യമായിട്ടുള്ളത് എന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.

നല്ലത് ചിന്തിക്കുക, നല്ലത് പറയുക, മറ്റുള്ളവർക്ക് നന്മ മാത്രം ചെയ്യുക. എങ്കിൽ ഇതൊക്കെ തന്നെയാണ് ജീവിതം തിരിച്ചും നമുക്കു തരിക. 

കൂടുതൽ അറിയിൽ *NLP Psychology പ്രസംഗ പരിശീലന WhatsApp class batch 58* ലേക്ക് ഏവർക്കും സ്വാഗതം

*ഷെയർ ചെയ്യുക*

ആർക്കെങ്കിലും ഉപകരിക്കും തീർച്ച:

Contact:

Faisal Mahiri Nedungottur

MSc psychology and NLP practitioner

*9946655742*

https://youtu.be/R8NwlwmLhm0

ഒരു മാസ NLP psychology പ്രസംഗ പരിശീലന പരിപാടി .

*പുതിയ ബാച്ചിലേക്ക് ഏവർക്കും സ്വാഗതം*

Friday, 29 September 2023

ഇനി ഇഷ്ടപ്പെട്ട അഡ്രസ്സിലേക്ക് മരുന്നുകൾ ഓൺലൈനായി ഓർഡർ ചെയ്യാം?

 നാട്ടിലില്ലാത്ത ആളുകൾക്കും കേരളത്തിന് പുറത്തോ ഇന്ത്യയ്ക്ക് പുറത്തോ ഉള്ള ആളുകൾക്കും ഇനി ഇഷ്ടപ്പെട്ട അഡ്രസ്സിലേക്ക് മരുന്നുകൾ ഓൺലൈനായി ഓർഡർ ചെയ്യാം

ടാറ്റാ കമ്പനിയുടെ ടാറ്റാ വഴിയാണ് ഈ സൗകര്യം ലഭിക്കുന്നത്

വീട്ടിലുള്ള പ്രായമായവർക്ക് പുറത്തു പോകാൻ കഴിയാത്തവർക്ക് അല്ലെങ്കിൽ നിങ്ങൾക്ക് തന്നെ മെഡിക്കൽ സപ്ലൈസ് ആയിട്ടുള്ള മരുന്നുകളും മറ്റ് ആവശ്യസാധനങ്ങളും എല്ലാം ഓൺലൈനായി ഇനി ഓർഡർ ചെയ്യാം.

മരുന്നുകൾ മേടിക്കുമ്പോൾ നിരവധി ഓഫറുകളും ലഭ്യമാണ്. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി നിങ്ങൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം.

*http://bit.ly/order-medicine-online-TATA*

Friday, 27 January 2023

കെഎസ്ആര്‍ടിസി ബസ് അപകടകരമായി ഓടിച്ചാല്‍ ഇനി പിടിവീഴും

 കെഎസ്ആര്‍ടിസി ബസ് അപകടകരമായി ഓടിച്ചാല്‍ ഇനി പിടിവീഴും; ദൃശ്യങ്ങള്‍ വാട്സാപ്പിലയക്കാം

 സംസ്ഥാനത്ത് അമിതവേഗത്തിലും അപകടകരമായും ഓടുന്ന കെഎസ്ആര്‍ടിസി ബസുകളുടെ വിഡിയോ പകർത്തി വാട്സാപ്പിൽ അയയ്ക്കാൻ സംവിധാനവുമായി ഗതാഗത വകുപ്പ്. അപകടകരമായ ഡ്രൈവിങ് ശ്രദ്ധയിൽപെട്ടാൽ 9188619380 എന്ന വാട്സാപ് നമ്പരിൽ വിഡിയോ അയയ്ക്കാം.

ഡ്രൈവറെ ആദ്യം ഉപദേശിക്കുകയും ശാസിക്കുകയും ചെയ്യാനും ഗുരുതരമായ തെറ്റാണെങ്കില്‍ കടുത്ത ശിക്ഷ നല്‍കാനുമാണു ഗതാഗത വകുപ്പിന്റെ തീരുമാനം. ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണു പരിഷ്കാരമെന്നു ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

കുഴൽമന്ദത്ത് രണ്ടു യുവാക്കളുടെ മരണത്തിനിടയാക്കിയ കെഎസ്ആര്‍ടിസി ബസിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു നടപടി. അതേസമയം, ജീവനക്കാരുടെ മനോവീര്യം കെടുത്തുന്ന പരിഷ്കാരമാണിതെന്നു ഭരണപക്ഷ യൂണിയനുകൾ ഉൾപ്പെടെ വിമർശിച്ചു.

Sunday, 22 January 2023

പാമ്പ് കടിയേറ്റാല്‍ ആവശ്യമായ ചികിത്സയ്ക്ക് 75000 രൂപ വരെ ?

നമുക്ക് ഫോറസ്റ്റ് ഡിപ്പാര്ട്ട്മെന്റില് നിന്നും ലഭിക്കുമെന്ന കാര്യം അറിയാമോ ? ഇതിനായി ഇതിന്റെ ആശുപത്രി ചിലവുകളുമായി ബന്ധപ്പെട്ട ബില്ലുകളും രേഖകളും സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാവുന്നതാണ്.

സർക്കാർ ഉത്തരവ് നമ്പർ. 17/2018 (വനം) തീയതി. 5.4.2018 പ്രകാരം വന്യജീവി ആക്രമണം മൂലം പരിക്കേറ്റയാൾക്ക് ചികിത്സയ്ക്ക് ചെലവായ തുക, പരമാവധി ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരം അനുവദിക്കുന്നതാണ് (പട്ടിക വർഗത്തിൽപെട്ടവർക്ക് ഉയർന്ന തുക പരിധിയില്ല). സ്ഥായിയായ അംഗവൈകല്യം സംഭവിച്ചാൽ രണ്ട് ലക്ഷം രൂപ വരെയും നഷ്ടപരിഹാരം അനുവദിക്കും. ചികിത്സ നടത്തിയ രജിസ്റ്റേർഡ് മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ ബില്ലുകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്. (ഈ ഉത്തരവിന്റെ പരിധിയില് തന്നെയാണ് പാമ്പ് കടിയും വരിക)
അപേക്ഷ സമർപ്പിക്കുന്ന തീയതി വരെ ഉള്ള ബില്ലുകൾ, ആശുപത്രിയിൽ പോകാൻ ഉപയോഗിച്ച് വണ്ടിയുടെ trip sheet എന്നിവയും പരിക്കേറ്റയാളുടെ ആധാർ കാർഡ്, bank passbook ആദ്യ പേജ്, discharge summary, പാമ്പ് കടിച്ചതാണെന്നുള്ള ഡോക്ടറുടെ സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടെ അപേക്ഷ നൽകണം. എല്ലാ ബില്ലിലും ചികിത്സിച്ച ഡോക്ടറുടെ ഒപ്പും സീലും വേണം. പട്ടിക വർഗത്തിൽ പെട്ടവരാണ് എങ്കിൽ discharge summary യിൽ rest പറഞ്ഞിരിക്കുന്ന ദിവസങ്ങൾക്കു തൊഴിൽ ദിന നഷ്ടപരിഹാരവും ലഭിക്കും. അപേക്ഷയിൽ നഷ്ടപരിഹാരമായി ആവശ്യപ്പെടുന്ന തുകക്ക് മുകളിൽ ഒരിക്കലും അനുവദിച്ചു കിട്ടില്ല. അതിനാൽ എല്ലാ bill amount + trip sheet amount എന്നിവ round ചെയ്തു വേണം തുക ആവശ്യപ്പെടുവാൻ. Valid phone നമ്പർ നൽകുക. എല്ലാ ബില്ലുകളുടെയും original copy forest range ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
പാമ്പ് കടിയേറ്റ് മരണപ്പെട്ടവരുടെ ആശ്രിതര്ക്ക് സമാശ്വാസ ധനസഹായം രണ്ട് ലക്ഷം രൂപ വരേയും ലഭിക്കുന്നതാണ്.

All reactions:
20

Sunday, 25 December 2022

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ നൽകുന്ന ഫാർമസികളുടെ ലൈസൻസ് റദ്ദാക്കും ?

 ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന കര്‍സാപ്പ് (കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) വാര്‍ഷിക അവലോകന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.

കേരളത്തിലെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് അറിയാനും അതനുസരിച്ച്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി ഇന്ത്യയിലാദ്യമായി ആന്റി ബയോഗ്രാം (എഎംആര്‍ സര്‍വെയലന്‍സ് റിപ്പോര്‍ട്ട്) പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച്‌ പല രോഗാണുക്കളിലും ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് കൂടിവരുന്നതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. മാത്രമല്ല മൃഗങ്ങള്‍ക്കിടയിലും പരിസ്ഥിതി, ഫിഷറീസ്, അക്വാകള്‍ച്ചര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നടന്ന പഠനങ്ങളിലും ആന്റിബയോട്ടിക് പ്രതിരോധം കൂടി വരുന്നതായാണ് കണ്ടു വരുന്നത്. എല്ലാ മേഖലകളിലുമുള്ള അശാസ്ത്രീയമായ ആന്റി ബയോട്ടിക്കുകളുടെ ഉപയോഗമാണ് ഇതിലേക്ക് നയിച്ചതെന്നും യോഗം വിലയിരുത്തി.മനുഷ്യരില്‍ മാത്രമല്ല, മൃഗപരിപാലനം, കോഴിവളര്‍ത്തല്‍, മത്സ്യകൃഷി തുടങ്ങിയവയിലും കൂടുതലായി അശാസ്ത്രീയമായി ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല പരിസ്ഥിതിയില്‍ നിന്നും ശേഖരിച്ച സാമ്ബിളുകളില്‍ പോലും ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ കഴിവുള്ള ബാക്ടീരിയകളേയും ജീനുകളേയും ആന്റിബയോട്ടിക് അംശവും കണ്ടെത്തിയിട്ടുണ്ട്. ആന്റിബയോട്ടിക് പ്രതിരോധം കൂടാനുള്ള ഒരു മുഖ്യ കാരണമായി വിലയിരുത്തിയത് ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഫാര്‍മസികളില്‍ നിന്നും നേരിട്ട് ആന്റിബയോട്ടിക്കുകള്‍ വാങ്ങി കഴിക്കുന്നതു കൊണ്ടാണ്. അത് കര്‍ശനമായി വിലക്കിക്കൊണ്ടുള്ള നടപടിയാണ് ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നത്.